Latest NewsLatest Updates

സിവിൽ സർവീസ് പരീക്ഷയുടെ ആദ്യഘട്ടം ജൂൺ രണ്ടിന്

വിവിധ അഖിലേന്ത്യാ സർക്കാർ സർവീസുകളിലേക്ക് തെരഞ്ഞെടുക്കപ്പെടാനായി യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന സിവിൽ സർവീസ് പരീക്ഷയുടെ ആദ്യഘട്ടം ജൂൺ രണ്ടിന് രാജ്യവ്യാപകമായി നടക്കും.

  • രാവിലെ 9.30 മുതൽ 11.30 വരെയും ഉച്ചക്ക് 2.30 മുതൽ 4.30 വരെയുളള രണ്ടു സെഷനുകളായാണ് ഒന്നാംഘട്ട പരീക്ഷ.

 

  • കേരളത്തിലെ പരീക്ഷാർത്ഥികൾക്ക് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ മൂന്നു സെന്ററുകളാണ് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ അനുവദിച്ചിട്ടുളളത്.

 

  • കേരളത്തിൽ ഈ മൂന്നു ജില്ലകളിലായി 89 കേന്ദ്രങ്ങളിൽ 36,552 കുട്ടികൾ പരീക്ഷ എഴുതും.

സുഗമവും സുതാര്യവും കൃത്യവും സമാധാപരവുമായ പരീക്ഷാ നടത്തിപ്പിനായി യൂണിയൻ പബ്ലിക്ക് സർവീസ് കമ്മീഷനും കേരള സർക്കാരും വിപുലമായ ഒരുക്കങ്ങൾ നടത്തിയിട്ടുണ്ട്.

  • പരീക്ഷ എഴുതുവാൻ എത്തുന്നവർ മാർഗനിർദേശങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം.

 

മാർഗനിർദേശങ്ങൾ


  • പരീക്ഷാ സമയത്തിന് 10 മിനിട്ട് മുമ്പ് ഹാളിൽ പ്രവേശിച്ചാലേ പരീക്ഷ എഴുതാൻ അനുവദിക്കുകയുളളൂ.
  • ഉച്ചയ്ക്കുമുമ്പുളള സെഷൻ എഴുതാൻ 9.20 മണിക്കും, ഉച്ചയ്ക്ക് ശേഷമുളള പരീക്ഷയ്ക്കായി 2.20നു മുമ്പും നിശ്ചിത പരീക്ഷാ ഹാളിൽ എത്തണം.
  • പരീക്ഷാകേന്ദ്രത്തിന്റെ ലൊക്കേഷൻ നേരത്തെ അറിഞ്ഞുവെക്കണം.
  • ഹാൾടിക്കറ്റിൽ യു.പി.എസ്.സി അനുവദിച്ചിരിക്കുന്ന കേന്ദ്രത്തിൽ മാത്രമെ പരീക്ഷ എഴുതാൻ അനുവദിക്കുകയുളളു.
  • ഡൗൺലോഡ് ചെയ്ത ഹാൾടിക്കറ്റിനൊപ്പം അപേക്ഷ സമർപ്പിക്കുമ്പോൾ നൽകിയ ഫോട്ടോ തിരിച്ചറിയൽ കാർഡും കൂടി കരുതണം.
  • ആവശ്യപ്പെടുമ്പോൾ ഇൻവിജിലേറ്ററെ ഇത് കാണിക്കണം.
  • കറുത്ത ബാൾപോയിന്റ് പേന കൊണ്ടു മാത്രമേ ഉത്തരസൂചിക പൂരിപ്പിക്കാൻ കഴിയൂ.
  • ബാഗുകൾ, മൊബൈൽഫോണുകൾ, ക്യാമറകൾ, ഇലക്‌ട്രോണിക് വാച്ചുകൾ മറ്റ് ഏതെങ്കിലും തരത്തിലുളള ഇലക്‌ട്രോണിക്, ഐറ്റി ഉപകരണങ്ങൾ പരീക്ഷാഹാളിൽ അനുവദനീയമല്ല.
  • പരീക്ഷാസമയം തീരുന്നതുവരെ ഒരു പരീക്ഷാർത്ഥിയെയും പുറത്തു പോകാൻ അനുവദിക്കില്ല.
Tags

Related Articles

Back to top button
error: Content is protected !!
Close